വില കൊടുത്ത് വിഷം കുടിക്കാന്‍ വിധിക്കപ്പെട്ടവര്‍





വേനല്‍ക്കാലം ആരംഭിക്കുന്നതോടെ കേരത്തിന്റെ തെരുവോരങ്ങളില്‍ പൊടിപൊടിക്കുന്ന കച്ചവടമാണ് ഇളനീര്‍ അഥവാ കരിക്ക്. കരിക്കിനെപ്പോലെ പ്രകൃതി ദത്തവും ആരോഗ്യ പ്രദവും പോഷകദായകവുമായ മറ്റൊരു പാനീയവും ലോകത്തില്ല.

 ഇളനീര്‍ മലയാളിക്ക് അമൃതിന് തുല്യമായ ഒന്നാണ്. പക്ഷെ കുറച്ചു കാലമായി നമ്മുടെ വഴിയോരങ്ങളില്‍ കച്ചവടത്തിനെത്തുന്ന കരിക്കിന്റെ നിറവും വലിപ്പവും വ്യത്യസ്തവും മോഹിപ്പിക്കുന്നതുമാണ്. തമിഴ്നാട്ടില്‍ നിന്നെത്തുന്ന ഈ കരിക്ക് വിപണി കീഴടക്കാന്‍ തുടങ്ങിയിട്ട് കാലമേറെ ആയി. ഉപഭോക്താവിനെ സംബന്ധിച്ച് നാടന്‍ കരിക്കിന്റെ ഇരട്ടി വലിപ്പമുള്ള ഇളനീര്‍ എന്തുകൊണ്ടും ലാഭകരമാണ് എന്നതാണ് അതിന് കാരണം.

എന്തായിരിക്കും ഈ കരിക്കിന്റെ അസാമാന്യ വലിപ്പത്തിന്റെയും സൗന്ദര്യത്തിന്റെയും കാരണം ?

അതന്വേഷിച്ച് തമിഴ്‌നാട് വരെ പോയാല്‍ ഉത്തരം വളരെ എളുപ്പം കിട്ടും. പക്ഷെ ഞെട്ടിക്കുന്ന ആ ഉത്തരം നമ്മെ പിടിച്ചു കുലുക്കുന്നതായിരിക്കും. അമൃതെന്ന് കരുതി നമ്മള്‍ കുടിച്ചു സായൂജ്യമണഞ്ഞത് ഒരിക്കലും ഉള്ളില്‍ ചെല്ലാന്‍ പാടില്ലാത്ത ഒരു ദ്രാവകവുമായിരുന്നു എന്ന ഉത്തരം.

തമിഴ് നാടിലൂടെ യാത്ര പോകുമ്പോള്‍ വഴി നീളെ കാണാം നമ്മുടെ നാട്ടില്‍ കിട്ടുന്ന കരിക്കിനെക്കാള്‍ മുഴുത്ത ഇളനീര്‍ .പറിച്ചു അധികനേരം ആകാത്ത നല്ല തിളക്കമുള്ള ആരെയും മോഹിപ്പിക്കുന്ന ഇളനീര്‍ .ഒരെണ്ണം വാങ്ങി കുടിക്കും ,ഒരാള്‍ക്ക് കുടിച്ചു തീര്‍ക്കാന്‍ കഴിയില്ല, വലിയ മധുരം കാണില്ല .പക്ഷെ ദാഹം മാറി ഉന്മേഷം കിട്ടും സ്വന്തം വണ്ടിയില്‍ പോകുന്നവര്‍ വേറെയും വാങ്ങി വണ്ടിയില്‍ സൂക്ഷിക്കും.

തമിഴ്നാട്ടിലെ തെങ്ങിന്‍ തോപ്പുകളില്‍ എല്ലായിടത്തും നടക്കുന്ന മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു കാഴ്ച്ചകണ്ടാല്‍ പിന്നീട് ജീവിതത്തില്‍ ഇളനീര്‍ കുടിക്കില്ല എന്നു മാത്രമാല്ല. ആരെങ്കിലും കരിക്ക് കുടിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നമ്മള്‍ ഇടപെട്ട് ആ വസ്തു ദൂരേക്ക് വലിച്ചെറിയും എന്നതാണ് യാഥാര്‍ഥ്യം. അത്രയും ഭീകരമാണ് കരിക്കിന് വലിപ്പവും ഭംഗിയും ലഭിക്കാന്‍ തെങ്ങില്‍ പ്രയോഗിക്കുന്ന വിഷപ്രയോഗം. മുന്‍പ് ഇവര്‍ തെങ്ങിന്റെ തടി തുരന്ന് രാസവസ്തുക്കള്‍ നിറച്ച് അടച്ചുവയ്ക്കുകയാണ് ചെയ്തിരുന്നതങ്കില്‍ ഇപ്പോഴത്തെ രാസവിഷ പ്രയോഗം പതിന്മടങ്ങ് രൂക്ഷമാണ് .

ആദ്യ ഘട്ടം തെങ്ങിന്റെ തടം തുറക്കലാണ്. അപ്പോള്‍ കാണപ്പെട്ടുതുടങ്ങുന്ന തെങ്ങിന്റെ വേരുകളില്‍ ബലിഷ്ടവും വലിപ്പമുള്ളതുമായ ഏതാനം വേരുകള്‍ തിരഞ്ഞെടുക്കും തുടര്‍ന്ന് വേരിന്റെ മണ്ണില്‍ ഊര്‍ന്നിറങ്ങുന്ന ഭാഗത്തിന്റെ അഗ്രം ചെത്തി കുഴല്‍ പോലുള്ള പ്ലാസ്റ്റിക്ക് കവറിന്റെ ഒരു ഭാഗത്ത് വേര് അകത്തായി വരത്തക്ക രീതിയില്‍ കെട്ടിവയ്ക്കുന്നു ശേഷം ആ പ്ലാസ്റ്റിക് കവറില്‍ അതി മാരകമായ അലുമിനിയം സള്‍ഫേറ്റ് പോലുള്ള വിഷ വസ്തുക്കള്‍ ചേര്‍ത്ത രാസകീടനാശിനി ലായനി ഒഴിച്ച് നിറച്ച് കവറിന്റെ മറ്റേ അഗ്രവും കെട്ടിവയ്ക്കുന്നു. ഇപ്പോള്‍ ആ വേര് വിഷലായനിയില്‍ മുങ്ങി നില്‍ക്കുന്ന അവസ്ഥയിലായിരിക്കും. തുടര്‍ന്ന് വേരുകള്‍ മണ്ണിട്ട് മൂടും.

ഇപ്രകാരം ചെയ്യുന്ന തെങ്ങുകളുടെ ഏഴയലത്ത് ഒരു കീടവും വരില്ല അത്രയും രൂക്ഷമാണ് ഇതിന്റെ പ്രവര്‍ത്തനം. കീടങ്ങള്‍ക്ക് അത് തിരിച്ചറിയാനുള്ള കഴിവ് പ്രകൃതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ രൂക്ഷം വിഷം കലര്‍ന്ന ഇളനീരുകളെ തിരിച്ചറിയാനുള്ള കഴിവ് മനുഷ്യന് ഇല്ലാത്തതിനാല്‍ അതിന്റെ ദുരന്തഫലം ക്യാന്‍സര്‍ അടക്കമുള്ള മാരക അസുഖങ്ങളുടെ രൂപത്തില്‍ നമ്മില്‍ പിന്നീട് പ്രതിഫലിക്കും.

വളരെ പ്രധാനപ്പെട്ട ഈ വാര്‍ത്ത ഷെയര്‍ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ...

Comments

Popular posts from this blog

നേരില്‍ വന്നാല്‍ ഉമ്മ തരാമെന്ന് കാമുകി; പാതിരാത്രി കാമുകിയുടെ ചുടുചുംബനം പ്രതീക്ഷിച്ച് പോയ 17 കാരനെ ഒടുവില്‍ പോലീസ് രക്ഷിച്ചത് പൊട്ടക്കിണറ്റില്‍ നിന്നും ....മാമലയില്‍ സംഭവിച്ചത് ..............................

16റാം വയസ്സില്‍ അച്ഛന്റെ കൂട്ടുകാരന്‍ മൂലം ഗര്‍ഭിണി പിന്നീട് പെണ്‍ കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ചത്............

നിങ്ങള്‍ ഇങ്ങനെ ആണോ ? എങ്കില്‍ നിങ്ങള്‍ക്ക് ഒട്ടേറെ ഗുണങ്ങളുണ്ട്!..